കുറിഞ്ഞി
കരയുന്ന മേഘമേ എന്തേ ജലബാഷ്പം
ഒരു തുള്ളിയായെൻ അരികിൽ വന്നില്ല
ചുട്ടുപൊള്ളുന്നൊരെൻ ഭൂമികയിൽ
ചെറു പനിനീര് നീ തൂകാത്തതെന്തേ
വറ്റിവരണ്ടൊരെൻ ഇടറുന്ന ഗദ്ഗധ
വീജിയോ നിൻ പ്രിയ രാഗമായി
ഒളിയമ്പ് തൂകുന്ന സൂര്യന്റെ തേജസ്സോ
ഇന്നെനിക്കന്യമായി മാറുന്നിതാ
ആരും കൊതിക്കുന്ന യൗവന തീഷണയിൽ
മണ്ണോടടിയുമോ ഞാൻ എന്നുമെന്നും
ഒരു കുളിർ കാറ്റുമേ വന്നതില്ല
എൻറെ തളിരില പോകുന്ന യാമങ്ങളിൽ
മൊട്ടിട്ടു പൂവിട്ടു കൈകുവാനില്ല തെല്ലും ആശയും
ജീവൻ വെടിയാതെ നിൽക്കണമെത്രയെ
വീർപ്പുമുട്ടിക്കുമി ജാലകച്ചില്ലുകൾ
അപലയാം എൻ മുന്നിൽ മതിലുകളായി
കോൺക്രീറ്റ് തീർത്തൊരാ മാളിക-
യ്ക്കൂളിലായി വറ്റുന്നു ജീവനും
സ്വാതന്ത്ര മോടെന്നുമി ഭൂമിയിൽ
ജീവിക്കുവാനൊരു വരമരുളു
കാഴ്ച്ചതാണ് തീരാത്ത പൊൻവസന്തം
തോരാതെ പെയ്യുനി നിത്യമെന്നും
No comments:
Post a Comment