അഗ്നിച്ചിറകേറിയ സ്വപ്നം
സ്വപ്നത്തിനപ്പുറം ചെന്നെത്തുവാൻ
സ്നേഹ ദീപം തെളിച്ചൊരു ഗുരു വന്ദ്യനായി
കാലത്തിനപ്പുറം ചിന്തകൾ നെയ്തു ഇന്ന്
രാജ്യത്തിനെകുന്നു പുതു വസന്തം
ബാല്യകാലത്തിന്റെ ഓർമകളിൽ
ചുടുകണ്ണീർ പകർന്നോരാ നൊമ്പരങ്ങൾ
കഷ്ടതയിൽ നിന്നുയരുവനേകുന്നു
ആത്മവിശ്വാസമെൻ ഉയിരിൽ
പത്രത്താളുകൾ ചേർത്തന്നു നെയ്തൊരാ
വിജ്‍ഞാനതിന്റെ അക്ഷരങ്ങൾ
രോദനത്തിലും സ്വപ്‌നങ്ങൾ കൊണ്ടൊരു
കൂടാരമേ തീർത്തു വിദ്യായത്താൽ
കൃത്യനിഷ്ഠതൻ ജീവിതതാളത്തിൽ
ഉയരങ്ങൾ കീഴെയായി വന്നു നിന്ന്
പുസ്തകത്തിന്റെ തൊഴാനായി മാറിലും
എളിമതൻ പാത്രമായി നിന്ന് മെല്ലെ
കുട്ടികൾക്കെന്നുമേ സ്നേഹാദ്ര ഹൃദയമായി
ഒന്നും മറക്കാത്ത തോഴനായി
പരമോന്ന സ്ഥാനത്തിനർഹൻ ആകിടിലും
ജനകീയ പാത്രമായി മാറി നിന്ന്
അഗ്നിച്ചിറകുകൾ പാറിപറന്നതും
അസുലഭ വാക്യത്തിന് സ്നേഹതീരം
അദ്ധ്യാപനത്തിന്റെ മഹിമകൾ തേടുന്നു
ഗുരുവന്ധ്യനാകാൻ കൊതിച്ചോറി മനം
ഒടുവിലായി ആശപോലെ അസ്തമിച്ചീടിലും
മായാതെ നില്കുന്നു മനസുകളിൽ
അഗ്നിച്ചിറകുകൾ കൊഴിയുന്നു നിത്യമായി
ബാഷ്പാശ്രു പുഷ്പങ്ങൾ സ്മരണയായ്
കുതിച്ചുയർന്നോരാ ആശയ ശീലുകൾ
കുതിപ്പിന് മേകുന്നു നാടിനായി
തുറന്നിട്ട വഴികൾ അടയാതിരിക്കിലും
നിത്യമാം ചിന്തകൾ നശ്വരമായി
No comments:
Post a Comment